Sunday, February 23, 2014

ശിഥിലമാകുന്ന ജീവിത ബന്തങ്ങള്‍

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാവുക ജീവിതത്തില്‍ ഒരു ഇണ വന്നു ചേരുമ്പോള്‍ ആണ് എന്നത് സാധാരണ നമ്മുടെ നാട്ടിലെ കാരണവന്‍ മാര്‍ പറയുന്നതാണ്. ഇത് ഒരു പരിധി വരെ ശരിയാണ്. കാരണം കുറച്ചു ഉത്തരവാദിത്തങ്ങള്‍ വന്നു ചേരുമ്പോള്‍ പല ആളുകളും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നു. നമ്മുടെ കാരനവന്മാരില്‍ ഭൂരിഭാഗവും പട്ടിണി കിടന്നും കൂലിപ്പണി ചെയ്തും വളരെ കഷ്ടപ്പെട്ട് ജീവിതം ഒരു നിലയില്‍ തള്ളി നീക്കിയവരായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഒരു തരം പുച്ഛം ആണ്. കാരണം ദൈവാനുഗ്രഹത്താല്‍ വിദ്യാബ്യാസപരമായും സാമ്പത്തിക മായും മുന്‍ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ തലമുറ വളരെയേറെ മുന്പതിയിലാണ്. നമ്മുടെ മാതാപിതാക്കള്‍ ഒരു കുറവും മക്കളെ അറിയിക്കാതെ അവരുടെ ആവശ്യങ്ങള്‍ ആവശ്യത്തിലും കൂടുതല്‍ നിറവേറ്റി നല്‍കുന്നു.പണ്ട് ഒരു നേരം കഞ്ഞിക്കു പകരം ചോറ് കൊടുക്കാന്‍ വേണ്ടി കഷ്ടപ്പെട്ടിരുന്ന മാതാപിതാക്കളെ ആണ് നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നത് എങ്കില്‍ ഇന്ന് നാം കാണുന്നത്, നാട്ടില്‍ ആരുടെ അടുത്തും കാണാത്ത മോഡല്‍ മൊബൈല്‍ ഫോണ്, ബൈക്, ലാപ്‌ ടോപ്‌, ഐ പാട് etc .... എന്നിവ എത്തിച്ചു കൊടുക്കാന്‍ പെടാ പാട് പെടുന്ന മാതപിതാകളെ യാണ്. തന്റെ മക്കളെ നന്നായി നോക്കുന്ന മാതാപിതാക്കളെ ആരും കുറ്റം പറയുന്നില്ല, പക്ഷെ കഷ്ടപ്പെട്ട് അദ്വാനിച്ചു അവര്‍ ചെയ്തു കൊടുത്ത ഈ സ്വൌകര്യങ്ങള്‍ നാളെ മാതാപിതാക്കളുടെ മന:സ്സമാദാനം കെടുത്തുന്ന അല്ലെങ്കില്‍ എന്നെന്നേക്കും കണ്ണീരില്‍ കഴിയേണ്ട അവസ്ഥക്ക് ഹേതു വാകും എന്നാ തിരിച്ചറിവ് ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.ഓരോ രക്ഷിതാവും മക്കളെ കുറിച്ച് ഉള്കണ്ടാകുലരായിരിക്കും അത് അവരുടെ ഭാവിയെ കുറിച്ച് മാത്രം..! പക്ഷെ അവരുടെ ദൈനം ദിന കാര്യങ്ങളില്‍ ഒരു കണ്ണ് എപ്പോഴും ഇല്ലാത്തിടത്തോളം കാലം നമ്മുടെ മക്കളെ കുറിച്ച് നാം ദു:ഖിക്കേണ്ടി വരും . തീര്‍ച്ച.. ദൈവം കാത്തു കൊള്ളട്ടെ.. ഇന്നത്തെ ജീവിത സാഹജര്യവും വിവര സാങ്കേതിക വിദ്യയുടെ അപൂത പൂര്‍വ മായ വളര്‍ച്ചയും രക്ഷിതാക്കള്‍ക്ക് സ്വന്തം മക്കള്‍ എങ്ങനെയെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ എത്തണം എന്നുള്ള മത്സര ചിന്താ ഗതിയും കാരണം പരാജിതരായി തിരിച്ചു വരുന്ന ഒരു കൂട്ടം ആളുകളെയെങ്കിലും നമ്മുടെ ഇടയില്‍ കാണുന്നു.


കൌമാരക്കാരുടെ ചിന്തകള്‍...


നമ്മുടെ കൌമാരക്കാരായ സഹോദരങ്ങള്‍ സിനിമയുടെയും മറ്റും സ്വാധീനത്താല്‍ ആര്ബാട ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്നവരാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു കൂട്ടം ചെറുപ്പക്കാരെയും ചെരുപ്പക്കാരികളെയും നമ്മുടെ കൂട്ടത്തില്‍ കാണാന്‍ കഴിയും. അടിപൊളി വസ്ത്രം, മൊബൈല്‍, ലാപ് ടോപ്‌ , വാഹനം മുതലായവ എല്ലാം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കാന്‍ വേണ്ടി ഓരോരുത്തരും മത്സരിക്കുന്നു..!നമ്മുടെ കൌമാരക്കാരുടെ ജീവിതം മാറ്റിമറിക്കുന്നതില്‍ മൊബൈല്‍ ഫോണിറെറ പങ്കു വളരെ വലുതാണ്‌. മാതാപിതാക്കള്‍ തമാശക്ക് വേണ്ടി മാത്രമാണ് മൊബൈല്‍ ഫോണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. പിന്നീട് കുട്ടികള്‍ അതിനു അടിമ പ്പെടുകയും മാതപിതാക്കലെക്കാള്‍ വലിയ വിവരശാലികള് ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ആദ്യം നാം അതിന്റെ ഭവിഷ്യത്ത് അറിയാതെ അത് അഹങ്കാരത്തോടെ പറയുകയും പിന്നീട് അതിന്റെ ‍വരും വരായ്കള്‍ മനസ്സിലാവുംപോഴേക്കും നാം ഒരുപാട് വൈകിപ്പോയിരിക്കും.ഇത്തരം അപകടങ്ങളില്‍ നിന്നും നമ്മുടെ മക്കളെ രക്ഷിക്കണമെങ്കില്‍ അവരുടെ മേല്‍ നമ്മുടെ ഒരു കണ്ണ് ഇപ്പോഴും വേണം. മുന്‍കരുതലായി കഴിവതും മൊബൈല്‍ ഫോണ്, ബൈക്ക്, കാറ് മുതലായവ മക്കളുടെ ഇഷ്ടത്തിന് നല്‍കാതിരിക്കുക. അഥവാ നല്‍കുകയാണെങ്കില്‍ തന്നെ മൊബൈലില്‍ വരുന്നതും പോകുന്നതുമായ കോളുകള്‍ ചെക്ക്‌ ചെയ്യുക, കമ്പ്യൂട്ടര്‍ ലാപ് ടോപ്‌ മുതലായവ വീട്ടില്‍ എല്ലാവരുടെയും കണ്ണെത്തും ദൂരത്തു വെക്കുക മുതലായ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. അശ്ലീല ചിത്രങ്ങളും വീഡിയോകളും സുലഭമായി ലഭിക്കുന്ന നമ്മുടെ കലാലയങ്ങള്‍, വസ്ത്ര ധാരണത്തില്‍ പിശുക്ക് കാട്ടുന്നതും, ചില വസ്ത്രങ്ങള്‍ കണ്ടാല്‍ വസ്ത്രതേ മറക്കുന്നതിനു വേണ്ടിയുള്ളതാണ് "അവയവങ്ങള്‍" എന്ന് തോന്നിപോകുമാര് കോപ്രായങ്ങള്‍ കാണിക്കുന്ന സ്ത്രീകളും, പുരുഷ സൌന്തര്യത്തിന്റെ പേരില്‍ മസിലും കാണിച്ചു നടക്കുന്ന പുരുഷന്മാരും മനുഷ്യന്റെ ന്യുനതയായ വികാരത്തെ പുരതെതിക്കുന്നത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു.


Sunday, July 26, 2009

മഴ ഒരു ഓര്‍മ

ഗ്രിഹാ തുരതം തുടിക്കുന്ന മധുരിക്കും ഓര്‍മകളും കുട്ടിക്കാലവും ഓര്‍ത്തു ചിലരുടെ മനം കുളിര്‍ക്കുമ്പോള്‍,ഇടിമിന്നളിന്റെയും കാറ്റിന്റെയും പെമാരിയുടെയും രൂപത്തില്‍ ഒരയുസ്സിലെ മുഴുവന്‍ സമ്പാദ്യവും ഒരു നിമിഷ നേരം കൊണ്ട് കവര്‍ന്നെടുത്ത ചില ഭീകര ഓര്‍മ്മകള്‍ മറ്റു ചിലരെ അസ്വസ്ഥരാക്കുന്നു. മഴക്കലതെയ് പറ്റി പറയാത്ത വരും എഴുതാത്ത വരും ആയി ആരുമില്ല. പക്ഷെ എത്ര പേരുടെ ജീവനും സ്വത്തും ആണ് ഓരോ വര്ഷം കഴിയുമ്പോളും നഷ്ടമാവുന്നത്.
ജീവ ജാലങ്ങളുടെ നിലനില്പിന് വെള്ളവും വെളിച്ചവും വായുവും എല്ലാം അത്യന്ത പെക്ഷിതമാണ്‌. പക്ഷെ ചില സമയങ്ങളില്‍ ദൈവം ഇത് ആവശ്യമായ അളവിലും കൂടുതല്‍ തന്നു നമ്മെ പരീക്ഷിക്കുന്നു. ഇത്തരം പരീക്ഷണങ്ങളാണ് വെള്ളപ്പോക്കംയും,കൊടും കാറ്റും ഇടിമിന്നല്‍ മുതലായവയുടെ രൂപത്തില്‍ പ്രത്യക്ഷപെടുന്നത്.
ഒരേ സമയം ഒരു രാജ്യത്തിന്റെയ്‌ രണ്ടു ദിശകളില്‍ വ്യത്യസ്ത കാലാവസ്ഥ യാണ് ഉള്ളത്‌. ഒരു വശം വെള്ളപ്പോക്കതല്‍ ദുരിത മനുഭവിക്കുംപോള്‍ മറു വശം വരള്ച്ചയാല്‍ ദുരിതം അനുഭവിക്കുന്നു. ഒരു പട്ടം മനുഷ്യര്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു തുള്ളി വെള്ളത്തിന്‌ വേണ്ടി കുടവുമായി കിലോ മീടരുകാളോളം സഞ്ചരിക്കുമ്പോള്‍ , മറ്റൊരു കൂട്ടര്‍ ഈ മഴയൊന്നു നില്ക്കാന്‍ വേണ്ടി ദൈവത്തോട് കറന്നു പ്രാര്‍ത്ഥിക്കുകയും സ്വന്തം കിടപ്പാടവും സര്‍വതും ഉപേക്ഷിച്ചു വെള്ളത്തില്‍ നിന്ന് രക്ഷ പെടാന്‍ വേണ്ടി നെറ്റൊട്ട മോടുകയും ചെയ്യുന്നു.
ഇങ്ങനെ ദൈവം ഓരോ മനുഷ്യരെയും പരീക്ഷിക്കുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. മനുഷ്യന്റെ ഒരു ശക്തിക്കും ദൈവത്തിന്റെ ഇത്തരം പരീക്ഷണങ്ങളെ ഒരു വിധത്തിലും തടയാന്‍ സാദ്യ മല്ല.
ഇത്തരം പ്രകൃതി ദുരന്തങ്ങളെ തൊട്ടും മറ്റു ദുരന്തങളെ തൊട്ടും ദൈവം നാം ഓരോരുത്തരെയും രക്ഷിക്കട്ടെ.

Saturday, July 25, 2009

Tuesday, July 14, 2009

Monday, May 4, 2009

നമ്മുടെയ്‌ ഇടയില്‍ ജീവിക്കുന്ന വരെ കുറിച്ച് ചിന്തിക്കുക യാണെങ്കില്‍ അവരില്‍ പലവരും പലവിധ ദുഃഖം കടിച്ചമര്‍ത്തി ജീവിക്കുന്നവര ഉണ്ടായിരിക്കും.ഇതില്‍ കൊച്ചു കുട്ടി മുതല്‍ സമ്പന്നന്‍ വരെ ഇത്തരത്തില്‍ ഉള്ളവര്‍ ഉണ്ടായിരിക്കും. പവപെട്ടവേന്റെയും സംപന്നന്റെയും ദുഖത്തിലും വ്യത്യസ്തത നമ്മുക്ക് കാണാന്‍ കഴിയും. ഒരു നേരത്തെ ആഹാരം ഇല്ലാത്തവന്റെ വിഷമവും, സമ്പന്നന്റെ കോടികളുടെ നഷ്ടത്തിന്റെ ദുഖവും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു നമുക്ക് തോന്നാം. പക്ഷേ നാന്‍ അതില്‍ കാണുന്ന വ്യത്യാസം ആഹാരമില്ലതവന് അവന്റെയ്‌ ദുഃഖം മറക്കാന്‍ അവനിക്കു പെട്ടെന്ന് തന്നേയ് സാധിക്കുന്നു. പക്ഷേ സമ്പന്നനെ സംപതിചിടത്തോളം അവെന്റെയ്‌ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടുന്നില്ല എന്നവന്‍ വിശ്വസിക്കുന്നു. നാളെ ഒരു പക്ഷെ ഇരട്ടി ലാഭം ഉണ്ടായാല്‍ പോലും അവന്‍ കഴിന്നു പോയ നഷ്ടത്തെ പറ്റി ദുഖിതന്‍ ആയിരിക്കും.നമ്മുടെ ആര്‍ത്തി കൂടും തോറും നമ്മുടെ വിഷമതകളും കൂടുന്നു. കാരണം നമ്മുടെ ആഗ്രഹങള്‍ ആഹ്ന്കരമാവുകയും, അഹങ്കാരം മൂത്ത് ആര്‍ത്തി പിടിപെടുകയും ചെയ്യുന്നു. ഇവിടം മുതല്‍ അവന്റെയ്‌ നാശത്തിനുള്ള തുടക്കം അവന്‍ തന്നേയ് കുറിക്കുന്നു.
ഒരുകൊച്ചു കുട്ടി, അവന്‍ തന്റെ മൂത്തവര്‍ ചെയ്യുന്നത് പോലെ നടക്കാനും ഓടാനും ആഗ്രഹിച്ചാല്‍ അത് ഒരിക്കലും അഹങ്കാരമാവുന്നില്ല. അത് അവന്റെ സാധി ചെക്കാവുന്ന ആഗ്രഹം മാത്രമാണ്. പക്ഷേ അവന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് തലകുത്തി മരിയന്‍ തുടങ്ങിയാല്‍ അവനെ സംപതിചിടത്തോളം അത് അസാധ്യമാണ്. തന്മൂലം അവന്‍ വീഴാനും മുറിവ് പട്ടനും തുടങ്ങുന്നു. ഇത്തരത്തില്‍ ഒരോര് തരും തന്റെ കൈപിടിയില്‍ ഒതുങ്ങാത്ത കാര്യം എത്തി പിടിക്കാന്‍ ശ്രമിച്ചാല്‍ അത് അവന്റെയ്‌ നാശത്തിനു കാരണമാകുന്നു.ചില വ്യക്തികള്‍ അസധരനമാം വിധം തിളങ്ങിയിട്ടുന്റെന്കില്‍ പോലും അത് എല്ലാവര്ക്കും സാധിച്ചെന്നു വരില്ല. ഇങ്ങനെ നമ്മുടെ അശ്രദ്ധയും അറിവില്ലൈമയും നമ്മെ പടുകുഴിയില്‍ ചാടിക്കുന്നു. അത്ര കാര്ക്‌ സ്വന്തം കുടുമ്പത്തിന്റെ പിന്തുണ പോലും കിട്ടാത്ത അവസ്ഥ സം ചാത മാവുന്നു. അത് കൊണ്ട് നാം ഇപ്പോഴും നമ്മുടെ കഴിവിനെ പറ്റിയും പോരായ് മകളെ പറ്റിയും ഇപ്പോഴും ബോധവാനായിരിക്കുക.

Thursday, April 16, 2009

വിദ്യബ്യസതിന്റെ പ്രസക്തി

എഴുതാനും വായിക്കാനും അറിയാത്ത വരായി നമ്മുടെ വീടുകളില്‍ ആരും തന്നെ ഉണ്ടാവണമെന്നില്ല. അത്രത്തോളം നാം പുരോഗമിച്ചിരിക്കുന്നു. പണ്ട് നമ്മുടെ കാരണവന്മാര്‍ കുട്ടികളെ പള്ളിക്കൂടത്തില്‍ വിടുന്നതിനു പകരം പാടത്തും പറമ്പിലും പരന്നയക്കുകയാണ് പതിവു, അവരുടെ ദാരിദ്ര്യമനു കാരണം. പക്ഷേ ഇന്നു അങ്ങനെ അല്ല എല്ലാ മാതാ പിതാ ക്കളും സ്വന്തം കുട്ടികളേ എത്രത്തോളം പഠിപ്പിക്കാന്‍ പറ്റുമോ അത്രയും പഠിപ്പിക്കുന്നു. അറിവും വിദ്യാഭ്യാസവും ഇല്ലാത്തവന്‍ മറ്റുള്ളവരുടെ മുന്നില്‍ ആരും അല്ല. കുട്ടികളുടെ വിദ്യബ്യസത്തെ പറ്റി മാതാ പിതാ ക്കള്‍ വ്യാകുലത പ്പെടുന്ന കാലാമാനിന്ന്.സ്വന്തം മക്കള്‍ നല്ല നിലയില്‍ എത്താന്‍ ആഗ്രഹിക്കാത്തവരായി നമ്മുടെ ഇടയില്‍ ആരും തന്നെ ഉണ്ടാവില്ല. പക്ഷേ അവരുടെ വിദ്യബ്യസതിന്റെ അഭാവം കൊണ്ടു കുട്ടികളുടെ കഴിവിനനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ മാതാ പിതാ ക്കള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കറിയാം പടിപ്പുകൊണ്ടുള്ള ഗുണം. ഇത്തരം ആളുകള്‍ തന്‍റെ മക്കളുടെയോ സഹോദരങ്ങളുടെയോ പഠിപ്പിന്റെ ആവശ്യത്തിനു ധാരാളം പണം അയച്ചുകൊടുക്കുന്നു. അവസ്യപെടുന്നതനുസരിച്ചു പണം ലഭിക്കുന്നത് കൊണ്ടു വിദ്യാര്‍ഥികള്‍ പനതിന്റെയ് വില മനസ്സിലാക്കാതെ വരുകയും ഫലം വരുമ്പോള്‍ നിരസപ്പെടുകയുമാണ് പതിവു.
വിദ്യാര്‍ത്ഥികളോട്:-
വിദ്യാര്‍ത്ഥികളാണ് നാളത്തെ നാടിന്‍റെ സമ്പത്ത്. നിങ്ങള്‍ ശരിയായ ദിശയില്‍ വിദ്യ അബ്യസിക്കുംപോഴാണ് അത് സാദ്യമാകുന്നത്. ഈ പ്രായത്തില്‍ നിങ്ങള്‍ നേരാം വണ്ണം ചിലവഴിക്കുന്ന ഓരോ നിമിഷവും നിങ്ങള്ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒരുപാടു സുന്ദര നിമിഷങ്ങള്‍ സംഭാവന ചെയ്യും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. നാന്‍ പറയുന്നത് നിങ്ങള്‍ വെറും പഠിപ്പിസ്റ്റുകള്‍ ആവണം എന്നല്ല. കളിയും പഠിപ്പും തമാശയും കൂടി ചേരുമ്പോള്‍ മാത്രമാണ് കലാലയ ജീവിതം ആസ്വാദ്യകരം ആകുന്നത്. ഇപ്പോള്‍ നിങ്ങള്‍ എത്രത്തോളം കഷ്ടപ്പെട്ട് പഠിച്ചാലും അതിന്റെ ഗുണം ഭാവിയില്‍ നിങ്ങള്ക്ക് കിട്ടും. ഇതൊരു വെറും വാക്കല്ല. ഒരുപാടു അനുഭവസ്തരുടെയ് അനുഭവമാണ്. വിദേശങ്ങളില്‍ പോയി ജോലി ചെയ്യുന്നവോരോട് ചോതിച്ചാല്‍ മനസ്സിലാവും ഒരു സര്ടിഫികാടിന്റെ വില എത്രത്തോളം ആണെന്ന്. അതുകൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങള്‍ അല്പം ബുധിമുട്ടിയനെലും നന്നായി പഠിക്കുക.നിങ്ങള്‍ ഒരു കോഴ്സ് തിരന്നെടുക്കുംപോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍, നിങ്ങള്ക്ക് താത്പര്യം ഉള്ള വിഷയം ആയിരിക്കണം, പിന്നേ ജോലി സാധ്യത ഉള്ളതായിരിക്കണം. ഇതു രണ്ടും പ്രത്യേകം ശ്രദ്ധിക്കണം. ഇന്നു ചോതിച്ചു മനസ്സിലാക്കന്‍ പറ്റുന്ന ധാരാളം പേര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്. അത് പരമാവധി ഉപയോഗ പെടുത്തുക. എസ് എസ് എല്‍ സി കഴിയുന്നതോകൂടി ഓരോരുത്തരും നമ്മുടെ ഭാവിയെ പറ്റി ചിന്തിച്ചു വേണം കോഴ്സ് തിരന്നെടുക്കുവാന്‍. അല്ലെങ്കില്‍ ഈ അവസരം പിന്നീട് കിട്ടി എന്ന് വരില്ല.

Monday, April 13, 2009

ഓര്‍മ്മകള്‍ പൂക്കുന്ന എന്റെ നാട്


നാന്‍ സുനീര്‍ ബാബു ചുണ്ടംപട്ട നിവാസിയാണ് . നാന്‍ ഈ ബ്ലോഗ് തുടങ്ങുന്നതിന്റെ ഉദ്ദേശം നമ്മുടിനേ നാടിനെ കുറിച്ചു നമുക്കു അറിവുള്ള വിവരങ്ങള്‍ പന്കുവേക്കുക എന്നാണ്. കമ്പ്യൂട്ടര്‍ മലയാളം അക്ഷരങ്ങള്‍ എഴുതുന്തില്‍ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് ഇതില്‍ വന്നു ചേരുന്ന അക്ഷര തെട്ടുകല്ക് നാന്‍ ക്ഷമ ചോതിക്കുന്നു.ഇതില്‍ നാട്ടില്‍ ഇന്നു ജീവിച്ചിരിക്കുന്നതും മരിച്ചുപോയവരും ആയ എല്ലാവരെയും കുറിച്ചു നിങ്ങള്‍ക്കുള്ള വിവരങ്ങള്‍ തന്നു ഈ സംരംഭം വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു . ലോകത്ത് എവിടേ ഇരുന്നു കൊണ്ടും ഇതു വീക്ഷിക്കാം എന്നുള്ളത് കൊണ്ടു തന്നേയ് നമ്മുടെ വിടെസങ്ങളില്‍ പോയി ജോലി ചെയ്തു ജീവിക്കുന്ന സഹോധരങ്ങള്‍ക്ക് ഈ ബ്ലോഗ് ഒരു മന: സംതൃപ്തി നല്കും എന്നുള്ള കാര്യത്തില്‍ എനിക്ക് യതോരുവിത സംശയവും ഇല്ല. നിങ്ങളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു. കുന്തി പുഴയും നെല്പടങ്ങളും കൊണ്ടു അനുഗ്രഹീത മായ നമ്മുടെ നാടിനെ കുറിച്ചു ഒര്മികാന്‍ നമുക്കു ഒരുപാടു ഉണ്ട്. അതിലൂടെ ഒന്നു കണ്ണോടിക്കാം.........




കുലുക്കല്ലുര്‍ പഞ്ചായത്തിലെ ഏകദേശം പകുതിയിലതികം ജനങ്ങള്‍ താമസിക്കുന്ന ഒരു ഗ്രാമമാണ് ചുണ്ടംപട്ട. ഇവിടെ നാനാ വിധത്തിലുള്ള മാതസ്തര്‍ സൌഹൃതം കാത്തു സൂക്ഷിച്ചു ജീവിക്കുന്നു. കര്‍ഷകരും പ്രവസികലുമാണ് ഈവിടുതേ പ്രധാന വരുമാന മാര്‍ഗം. മൂന്നു ഭാഗവും കുന്തി പുഴായാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഒരു കൊച്ചു പ്രദേശം ആണ് ഇതു. വിദ്യാഭ്യാസം കൊണ്ടും കയികപര മായും ഏറേ നെയ്ട്ടം കൈവരിച്ചത്തില്‍ ചുണ്ടംപട്ട ഹൈ സ്കൂള്‍ മികച്ച പങ്കാണ്‌ നല്കിയത്. അതുപോലതന്നേ നല്ല രാഷ്ട്രീയ നേതാക്കളെ സം ഭാവന തന്ന പ്രദേശം കൂടിയാണ്.ആന്നളി നേര്ച്ച കൊടിക്കുന്നു പൂരം എന്നിവ ഈ പ്രതേ സതേ ഉള്സവങ്ങളാണ്. എല്ലാ മതസ്ഥരും പന്കെടുക്കുന്ന ആഖോഷം കൂടിയാണിത്.മതപരമായ ചെരിതിരിവോ വര്‍ഗീയ വിദ്വേഷമോ ഇല്ലാത്ത ഇവിടം അമ്പലവും പള്ളികളും മദ്രസകളും കൊണ്ട് അനുഗ്രഹീതമാണ്. നാട്യമാന്ഗലം ജുമാ മസ്ജിദും കൊടിക്കുന്നു ഭഗവതി ക്ഷേത്രവും എത്രയോ പഴക്കം ചെന്ന ആരാധനാലയങ്ങള്‍ ആണ്.
നാടിന്റെ വികസനത്തിന്‌ ഒരുമുതല്‍ കൂട്ടായി ഇട്ടാ ക്കടവ് പാലം പണി പൂര്‍ത്തീകരിച്ചു ജനങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്‌. പ്രദേശ വസികളുടെയ് ചിരകാല അഭിലാഷം പൂവനിന്നു. പേരു കേട്ട രാഷ്തൃയക്കാരോ മന്ത്രിമാരോ ഇല്ലാതെ തന്നേയ് ജനങള്‍ക്ക് തുറന്നിഇട്ടിരിക്കുക യാണ് ഈ പാലം. ഈ പാലത്തിനു ഒരുപാടു കഥകള്‍ പറയാനുണ്ട്‌, എത്രയോ തരക്കള്ളിടലുകള്‍ക്കും ഉത്ഘടനങള്‍ക്കും ശേഷം നമുക്കായി തുറന്നിരിക്കുന്നു. രാഷ്ട്രീയക്കാര്‍ ഇതിന്റെ പിതൃത്വം എല്കുന്നുട്ടെന്കിലും നമ്മളെ സമ്പന്തിച്ചിടത്തോളം വളരെ ഉപകരപ്രതമാണിത് ഇതിനു വേണ്ടി കഷ്ടപാട് സഹിച്ച രാഷ്ട്രീയക്കാര്‍ക്കും അതിലുപരി സ്ഥലം നല്‍കിയ നാട്ടുകര്കും എന്റെയും ഒപ്പം നാട്ടുകാരുടെയും ഒരായിരം നന്നി ......









തോണിയും തോണിക്കാരനും ഒരുപക്ഷേ നമുക്കു ഇനി ഒരു ഓര്മ മാത്രമാവും, തോണിയും തോനിക്കരനേ കുറിച്ചും ഇനീ കുട്ടികള്‍ക് കഥ പരന്നു കൊടുക്കാം.












ഇതാ പുഴയില്‍ ഡാന്‍സ് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍


നമ്മിലൂടെ ജീവിക്കുന്ന ചില വ്യക്തികള്‍:-

ഹസ്സൈനാര്‍ മൊല്ല :ഒരു നൂറ്റാണ്ട് കാലത്തോളം നമ്മോടൊത്ത് ജീവിച്ചിരുന്ന നമ്മുടെ മൊല്ലാക്ക, നാല്ല് തലമുര്രകള്‍ക്ക് അറിവിന്റെ അദ്ധ്യാക്ഷരം പരന്നു കൊടുത്ത പണ്ഡിതന്‍. മോല്ലക്കയേ കുറിച്ചു പറയുകയാണെങ്കില്‍ ഒരുപാടുണ്ട്. പക്ഷേ ഇന്നു നമ്മളുടെ കൂടെ ഇല്ല. നമുക്കു അദ്ധേഹത്തിന്റെ പരലോക വിജയത്തിനായി പ്രാര്‍ത്തി ക്കാം.
കെ കെ രാമചന്ദ്രന്‍:-
രാഷ്ട്രീയ രംഗത്തും പൊതു പ്രവര്ത്തന രംഗത്തും വളരെ കാലം നിരന്നു നിന്ന വ്യക്തിത്വം. നിസ്വാര്തനും സൌമ്യനും ആയ കെ .കെ യെ നാന്‍ ഇവിടെ സ്മരിക്കുന്നു. ഇത്തരം രാഷ്ട്രീയക്കാരെ ഇനിയും നമ്മുടെ നാട്ടില്‍ നിന്നും പ്രതീക്ഷിക്കാം.



പ്രധാനപെട്ട വിദ്യഭ്യാസ സ്ഥാ‍പനങ്ങള്‍ :-

എ എം എല്‍ പി സ്കൂള്‍ നാട്യമാന്ഗലം
ബി വി യു പി സ്കൂള്‍ ചുണ്ടംപട്ട
ഗവണ്മെന്റ് ഹൈ സ്കൂള്‍ ചുണ്ടംപട്ട


യുവാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ചുണ്ടംപട്ട :-

ചുണ്ടംപട്ടയിലെ യുവാക്കളുടെ കല,കായിക സാമൂഹ്യ മേഘലയില്‍ കഴിവ് തെളിയിക്കാന്‍ വേണ്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്ന്നു രൂപം നല്‍കിയതാണ് യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്. ഫുട്ബോളും ക്രികെടും മാത്രമല്ല അല്പം സാമൂഹ്യ സേവനം കൂടി ആവുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പ് ഒന്നു കൂടും അതാണ് യുവ ഉദ്തെഷിക്കുന്നതും.
ചുണ്ടംപട്ട യുടെ കായിക ചരിത്രം പരിശോതിച്ചാല്‍, ക്ലുബുകളുടെയ് പേരോ പൈസയുടെ സ്വാധീനമോ ഇല്ലാതെ തന്നെ നിരവതി മല്‍സരങ്ങളില്‍ പങ്കെടുത്തു വിജയം നേടിയവരനിവര്‍. അതിന് ശേഷം എഫ്. സി ചുണ്ടംപട്ട എ ന്ന പേരില്‍ ഒരു ക്ലബ്ബ് സ്ഥാപിച്ചു. ഈ ക്ലബ്ബിനു കൂടുതല്‍ ആയുസ്സുണ്ടായില്ല. അതിന് ശേഷം, ഡാവാസ് , ഉദാസ് trendil നിന്നു ഉടലെടുത്തതാണ് ഡാ വാസ് ചുണ്ടംപട്ട . അതെല്ലാം പഴകഥ യാക്കി ഇന്നത്തെ ചെറുപ്പക്കാര്‍ യുവ - യില്‍ എത്തി നില്ക്കുന്നു. ഇതിന്റെ വിജയിത്തിനായി നമുക്കു പ്രവര്‍ത്തിക്കാം ഒപ്പം തന്നെ പ്രാര്‍ത്ഥിക്കുകയും ആവാം. കളിക്കളത്തില്‍ ഒരുമയുടെയും ദേശ സ്നേഹത്തിന്റെയും പ്രതീകന്കള്‍ ആയി ഒരുകൂട്ടം ചെരുപ്പക്കരുടെയ് കൂട്ടയിമ യാണ് യുവ. പന്തടക്കത്തിലും കെട്ടുറപ്പിലും എതിരാളികളുടെ നെഞ്ചിടിപ്പ് വര്‍ത്ധിപ്പിക്കുന്ന ഒരു നിര തന്നെ യുവക്ക് സ്വന്തമായുണ്ട്‌. ഇതെല്ലം ഇതര ടീമുകളില്‍ നിന്നും യുവയെ വ്യതസ്ത മാക്കുന്നു.
ഇവര്‍ യുവയുടെ ചില മെമ്പര്‍മാര്‍ മാത്രം

ആരാണ് ഗള്‍ഫ്കാരന്‍ ............!

വിദേശ മലയാളിക്ക് പ്രവാസി എന്ന പേര്‍ വിളിച്ചത് ആരായാലും ആ പേര്‍ ഗള്‍ഫ് മലയാളിക്ക് ഏറെ അനുയോജ്യമാനെന്ന കാര്യത്തില്‍ സംശയമില്ല.ഗള്‍ഫ്‌ മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട "പ്രവാസി" എന്ന മൂന്നക്ഷരങ്ങളില്‍ ഒളിന്ച്ചു നില്‍ക്കുന്നത് എന്താനെന്ന് നോക്കാം.
ആദ്യം പ്രവാസി ഗല്ഫിലകുമ്പോള്‍
പ്ര = പ്രശ്നങ്ങള്‍ തീരാത്തവന്‍
വാ = വായ്പകളാല്‍ വളന്നവന്‍
സി = സിഗരട്ടിലുമ്സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍.
ഇനി പ്രവാസി ലീവില്‍ നാട്ടിലെത്തിയാല്‍ .
പ്ര = പ്രമാണിയായി ജീവിക്കുന്നവന്‍.
വാ = വാടക വണ്ടിയില്‍ വിലസുന്നവന്‍
സി = സിനിമക്കും സിക്കരിനും നടക്കുന്നവന്‍
അവസാനം പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കുമ്പോള്‍
പ്ര = പ്രസാദം നഷ്ടപ്പെട്ടവന്‍
വാ = വാര്‍ധക്യം പിടികൂടിയവന്‍
സി = സിക്ക് ( നിത്യ രോഗി)
മുകളില്‍ കൊടുത്തിട്ടുള്ളത് നാന്‍ എന്റെ സുഹൃ ത്തില്‍ നിന്നും കോപ്പി അടിച്ചതാണ്. പക്ഷേ ഇതു വായിക്കുന്ന ഓരോരുത്തരും ഓര്ത്തു നോക്കുക നമു‌ടെ വീട്ടില്‍ എത്ര പേര്‍ ഇത്തരതിലുണ്ട് എന്ന്.

മുകളില്‍ പ്രസ്താവിച്ചിട്ടുള്ളത്‌ എന്റെ ഈ എളിയ മനസ്സില്ലുള്ള കാര്യം കല്‍ ആണ് ഇതില്‍ തെട്ടുന്ടെകില്‍ എനെ അറിയിക്കണമെന്ന് നാന്‍ ഓര്‍മ പെടുത്തുന്നു. നാന്‍ തിരുത്താം. അത് പോലെ തന്നെ നിങ്ങള്‍ക്ക് അറിവുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചു തരണമെന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു.